Saturday, 26 October 2013

മുറിപ്പാടുകൾ


 

നിലക്കാത്ത  കാൽപ്പെരുമാറ്റം 
ഏതോ  യാമങ്ങളിൽ 
ആത്മാവിൽ അലിഞ്ഞു.
വ്രണപ്പെട്ട  മുറിപ്പാടുകൾ 
തകർന്നുടഞ്ഞ   ചിന്തകൾക്ക് 
പെയ്തൊഴിയാൻ 
പുതിയ  ചാലായി 
ചേതനയറ്റ  നിണപ്പാടുകൾ 
 ഉയർത്തെഴുന്നേറ്റു .
ആ  നിലാവ് വീണ്ടും 
പട നിലമായി.
പൊരുതാൻ വെമ്പുന്ന 
ഹൃദയങ്ങൾ 
വേരറ്റു വീണു
അവയിൽ നിന്നൊലിചിറങ്ങിയ
ചോര തുളളികൾ
മൗനമായ് ആ മണ്ണിലലിഞ്ഞു.

Thursday, 22 August 2013

നഷ്ട സ്വപ്നം




ഓർമ്മകളിന്നും
കനലായ്  എരിയുന്നു
പൊയ്പ്പോയ  വഴിയിലെ
പെയ്തിറങ്ങാത്ത  കാറുകൾ ,
വർഷവും  വേനലും
മാറി വന്നിട്ടും
തിരിച്ചറിവില്ലാതലയുന്നു
ഒരു  നേർത്ത സ്പന്ദനം
തകർന്നുടയും  മുൻപേ
ആ  വീണയിൽ നിന്നുദിർന്നെങ്കിൽ
വർഷങ്ങൾക്കിപ്പുറം 
ചിറകു മുളച്ച് 
ആ  സ്വപ്‌നങ്ങൾ 
ഈ  വിണ്ണിൽ പറന്നുയർന്നേനെ .

വിടരും മുൻപേ



അദീതി 
നീയിന്നും  ഒരു  നോവായി 
അവശേഷിക്കുന്നു 
ഏതു മലയാളി മനസിലും 
കണ്ണീരിൽ  കുതിർന്ന 
നിന്റെ  ബാല്യം 
തിളക്കം  നഷ്ടപ്പെട്ട 
കണ്ണുകൾ 
കവിൽതടത്തിലുടുർന്നിറങ്ങിയ
കണ്ണീർ 
ഇന്നെന്റെ ഹൃദയത്തെ 
ചുട്ടു പൊള്ളിക്കുന്നു.
സംവൽസരങ്ങൽകിപ്പുറം 
അന്ധത 
മർത്യനെ  കീഴടക്കുംപ്പോൾ 
ഒരു  പാട് പൂമൊട്ടുകൾ 
വിടരും  മുൻപേ 
മന്നിലലിയുന്നു 
അദിതിയും സൽവയും 
ഇന്നു വെറും ഓർമ്മയെങ്കിൽ  
ഷെഫീക്ക് 
സ്വന്തം  ജീവനായി 
പടച്ചട്ടയണിഞ്ഞിരിക്കുന്നു .
ഇനി  അവശേഷിക്കുന്ന 
പ്രതീക്ഷയുടെ 
പുൽനാമ്പുകളെങ്കിലും 
ചവിട്ടി  മെതിക്കപ്പെടാതിരിക്കട്ടെ

അതിദിയും  സൽവയും 
പുനർജനിക്കാതിരിക്കട്ടെ .

Sunday, 11 August 2013

ആ പുഞ്ചിരിയിൽ


          

                         


                മരുന്നിന്റെയും  മരണത്തിന്റെയും  മണമുള്ള ആശുപത്രിക്കിടക്കയിൽ  എത്ര  നാൾ?അവന് ഓർക്കാൻ  കഴിയുനില്ല .പതിയെ  കണ്ണ്  തുറക്കാൻ  ശ്രമിച്ചു .
വിഫലമായ  ഒരു  പരിശ്രമം .
               ചുറ്റും നിന്ന്  ആരൊക്കെയോ സംസാരിക്കുന്നു .ശബ്ദത്തിനു തീവ്രത കൂടി  വന്നു .രക്ഷപ്പെടാനെ ന്നോ ണം അവൻ കണ്ണുകൾ ഇറുക്കി അടച്ചു .അന്ധകാരം
അതവനെ പൂർണ്ണമായി  വിഴുങ്ങികകഴിഞ്ഞു.ഇരുട്ടിനെപ്പോലും ഭേദിച്ച്  ചില
ആൾ രൂപങ്ങൽ  മിന്നി  മറയുന്നു .ആയുധ ധാരികളായ  അവരുടെ  രൂപം ഭീകരമായിരുന്നു .അക്രമാസക്തരായി  അവർ പാഞ്ഞടുക്കുന്നു .ഇരുട്ടിന്റെ  മറവിൽ  അവർ സംഹാര  താണ്ട്ടവമാടുന്നു . വേദന  കൊണ്ട് അവൻ  പുളഞ്ഞു.ഒന്നുറക്കെ  കരയാൻ  പോലും കഴിയുനില്ല.ശബ്ദം  തൊണ്ടയിൽ  ഉടക്കിയ  പോലെ .ഓർമ്മകൾ
മരവിക്കുന്നു.കാഴ്ചകൾ  അവ്യക്തമാകുന്നു .
                     ഏതോ  മായിക ശകത്തിയിലെന്ന  പോലെ ഇറുക്കിയടച്ച  കണ്ണുകൾ  അവൻ  പതിയെ തുറന്നു .മരുന്നിന്റെ  മനം  മടുപ്പിക്കുന്ന  ഗന്ധം  സിരകളിൽ  ഊർന്നിരങ്ങിയ  പോലെ. തുറന്നിട  ജനൽപ്പാളിയിലൂടെ  ആരെയോ  തേടി  കണ്ണുകൾ  അലഞ്ഞു .അതുടക്കിയത്  ആശുപത്രി  പൂന്തോടത്തിലെ  വാടി  വീണ
റോസാപ്പൂവിലായിരുന്നു .ആ  പൂവ് തന്നെ  നോക്കി പുഞ്ചിരിക്കുന്നതായി  അവനു തോന്നി .ഏതോ  ഒരു  പുർവ്വജന്മ ബന്ധം ,അവൻ  പുഞ്ചിരി   തൂകി .അതിൽ  ഒരായുസ്സിന്റെ  മുഴുവൻ   കണ്ണുനീർ  അലിഞ്ഞില്ലാതായി .
                          



Wednesday, 24 July 2013

പുതിയ താളുകൾ

 
പുസ്തകത്താളിൽ
ഒളിപ്പിച്ച
മയിൽപ്പീലി തുണ്ടുകൾ
പറയുമായിരുന്നു
ഒരു പാട്  കഥകൾ
കൗതുകം നിറഞ്ഞ
കേൾക്കാൻ കൊതിക്കുന്ന
കഥകൾ
ഇന്നാ താളുകളിൽ
പരന്നിരിക്കുന്നു
നവോന്മാതത്തിന്റെ
മഷി 
പക്ഷെ അവയ്ക്കൊന്നും
നഷ്ടപ്പെട്ട
ആ മയിൽപ്പീലിയോളം   
തിളക്കമില്ല
കാണാൻ കൊതിക്കുന്ന
മഷിത്തണ്ടിനോളം
തെളിച്ചമില്ല.


Monday, 22 July 2013

അകലേക്ക്‌



നാട്ടു വഴികളിൽ 
കരി പരന്നു
കണ്ണാരം പൊത്തിക്കളിച്ച
മാഞ്ചോടുകൾ 
കാണ്മാനില്ല
ചില്ലയിൽ കെട്ടിയ
ഊഞ്ഞാലുകൾ
ക്ഷയിച്ചു പോയി
ആർക്കും വേണ്ടാതെ
 ആ അപ്പൂപ്പൻതാടി
കാറ്റിലലഞ്ഞു
ഒടുവിൽ അതും
മണ്ണോടു ചേർന്നു 
ആരോരുമറിയാതെ

മാപ്പ്

അകലങ്ങളിലെ 
ആത്മാവിനെ തേടി 
നടന്ന 
ഇഹ ലോകത്തെ 
മാലാഖയെ 
മറന്ന മർത്യാ 
നിനക്കു മാപ്പ് തരട്ടെ 
കാലവും 
കാലഹരണപെട്ട 
ഓർമ്മകളും.

Monday, 15 July 2013

മലാല


ജൂലൈ  12 നു ലോകം മുഴുവൻ കാതോർത്തത്‌ ഒരു പതിനാറുകാരിയുടെ വാക്കുകൾക്കായാണ് മലാല യുസഫ്സായ് .അവളുടെ സ്വപ്നത്തിനും നിശ്ചയ ദാർട്യത്തിനും മുൻപിൽ മരണം പോലും വഴി മാറി.വെടിയുണ്ടകൾക്കു തന്നെ നിശബ്ദയാക്കാനാവിലെന്നു ഉറക്കെ വിളിച്ചോതുമ്പോൾ ആ പെണ്‍കുട്ടിയിൽ 
കണ്ടത് പുതിയൊരു വെളിച്ചമാണ് .ഒരു കാലത്ത് ഗാന്ധിജിയും മതർതെരസയുമെല്ലം സഞ്ചരിച്ച അതേ പാതയിലൂടെ ഇന്നു മലാല സഞ്ചരിക്കുന്നു .നന്മയുടെ,സഹനത്തിന്റെ പാതയിലൂടെ. ഭീകരവാതം ഇന്നും ഭീഷണിയായി മാറുന്ന പാകിസ്ഥാനിൽ ,നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവർക്കിടയിൽ നിന്നു ശബ്ദമുയർത്താൻ ധൈര്യം  കാണിച്ച മലാല വെളിച്ചം പകർന്നത് അന്ധമായ ഒരു ജനതയ്ക്ക് മുഴുവനാണ്‌ .
             ജൂലൈ 12 നു ലോകം മുഴുവൻ മലാല ദിനമായി  ആചരിക്കുമ്പോൾ  തീർച്ചയായും നാം  വിലയിരുത്തേണ്ട ഒന്നുണ്ട്.ഇന്നത്തെ കുട്ടികൾ മലാലയിൽ നിന്ന് എത്ര അകലെയാണ്.ഫേസ്ബുക്കിനും വീഡിയോഗേയ്മുകൾക്കുമുള്ളിൽ 
ദിനചര്യകൾ ഒതുങ്ങുമ്പോൾ അവർ അകലുന്നത് സ്നേഹത്തിൽ നിന്നാണ് . മാനവിക മൂല്യങ്ങളിൽ നിന്നാണ്.ഓർക്കുക
    സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം 
              സ്നേഹത്താൽ  വൃഥി  കൊള്ളുന്നു
നമുക്കു വേണ്ടത് മാനവിക മൂല്യങ്ങലിൽ അതിഷ്ഠിതമായ സ്നേഹവും സാഹോദര്യവും നിലനിൽക്കുന്ന ഒരു സമൂഹത്തെയാണ്.അതിനായി ഇനിയും മലാലമാർ ഉയർന്നു വരട്ടെ . 

Sunday, 30 June 2013

നിർഭയ

അന്ന് ഡൽഹി 
ഇന്നു മണിപ്പാൽ 
എവിടെയും 
ചീന്തിയെറിയപ്പെടുന്നത് 
പെണ്ണിന്റെ ഉടൽ 
നാളെ 
വീടിനുമ്മറത്തെത്തും 
ആർത്തി പൂണ്ട
ചെന്നായകൂട്ടം 
അപ്പോഴും കേൾക്കാം 
അശരീരി 
കാണരുത് കേൾക്കരുത്‌ 
മിണ്ടരുത് 
ചവിട്ടി മെതിക്കപ്പെട്ട 
ശരീരത്തിൽ 
നിന്നവസാന പ്രാണനും 
പടിയകലുംപ്പോൾ 
അകലയെവിടയോ 
പുനർജനിക്കും 
മറ്റൊരു നിർഭയ.

നന്ദിത


       ഇപ്പോൾ ഞാൻ മനസിലാക്കുകയാണ്  
            നിന്നെ മറക്കയെന്നാൽ മൃതിയാണ്‌ 
          
            ഞാൻ നീ മാത്രമാണെന്ന്  
   
         മലയാളി    മനസുകളിൽ ചിന്തകളുടെ, രഹസ്യങ്ങളുടെ കൂരംബുകൾ  
തൊടുത്തുവിട്ട ആ പെണ്‍കുട്ടി   പുരസ്കാരങ്ങൾ വരികൂട്ടിയ കവയത്രിയോ ഗ്രന്ഥസമാഹാരങ്ങളാൽ  അമ്മാനമാടുന്ന സാഹിത്യകാരിയോ അല്ല .ഒരു   വാർമഴവില്ലു പോലെ വന്ന അവൾ ആരോടും ഒന്നും എങ്ങോ പോയി മറഞ്ഞു.പക്ഷെ ചുരിങ്ങിയ കാലയളവിൽ അവളുടെ തൂലികയിൽ നിന്നടർന്നു വീണ അക്ഷരങ്ങളിലൂടെ അവളിന്നും അത്ഭുദമായി മാറുന്നു.അവൾ മരണത്തെ സ്നേഹിച്ചിരുന്നോ ?മരണത്തിലേക്ക് നടന്നു കയറുന്ന ഓരോ നിമിഷവും ഓരോ രാവും പകലും അവൾക്ക് കവിതകളായി.അറിയപെടാത്ത ഏതോ അകത്താളിൽ അവളനുഭവിച്ച ശുന്യത അവൾകൊപ്പം ആ മണ്ണിലലിഞ്ഞു ചേർന്നു.എന്നിട്ടും അണഞ്ഞു പോകാത്ത ശേഷിപ്പുകൾ അവള്ക്ക് പുതു ജീവൻ നല്കുന്നു.വർഷങ്ങൾക്കിപ്പുറം നന്ദിത ജീവിക്കുന്നു.
     ആ  ഡയറിത്താളുകളിൽ  അവളവശേഷിപ്പിച്ചത് വെറും നഷ്ടത്തിന്റെ,നിരാശയുടെ നീർ ചാലുകൾ മാത്രമാണ്. വിടരും മുൻപേ ആ പൂമൊട്ട് മണ്ണോടലിഞ്ഞത് എന്തിനായിരുന്നു.
നന്ദിത  ആ  പേരും ആ ഡയറിയിൽ അവൾ ജീവൻ നല്കിയ ഓരോ  കവിതകളും  
ഇന്നും മലയാളി മനസ്സിൽ ബാക്കിയാക്കുന്നത് അവളുടെ ജീവിതം പോലെ 
ഉത്തരം കണ്ടെത്താനാവാത്ത അനേകായിരം ചോദ്യങ്ങളാണ്.
എന്തായിരുന്നു നന്ദിത ?
ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്ന് ആത്മാവിനെ തൊട്ടുണർത്താൻ 
അവൾ ക്ഷണിച്ചത് മരണത്തെയോ ?വിരഹവും നിരാശയും നഷ്ടപ്രണയത്തിന്റെ അവശേഷിപ്പുകളും അലതല്ലുന്ന ആത്മാവിൽ
നിന്നുതിർന്ന അക്ഷരങ്ങളിലൂടെ നന്ദിത മരണത്തെയും തോല്പിക്കുന്നു.
       

Saturday, 15 June 2013

അകലേക്ക്



പുതിയ BMW
ചുറ്റും പരിചാരകർ
മാറിമറയുന്ന ഗാട്ജറ്റുകൾ
അതിനപമാനമായി
പഴമയുടെ ഒരു ഭാണ്ടക്കെട്ട്
ആ ഭാരം പടിയിറക്കവേ
അന്നാദ്യമായി
അയാളറിഞ്ഞു
നരകത്തിലേക്കുളള
വാതിൽ
തന്നെ മാടിവിളിക്കുന്നെന്ന്
ഭയന്നോടാൻ പിൻ തിരിയവേ
മനസ്സിലുടക്കി
ആടംബരത്തിന്റെ   നാളെ
ഉൾവലിഞ്ഞ കാലുകൾ
മുന്നോട്ടാഞ്ഞു
ഇന്നിന്റെ  സ്വർഗത്തിലെ
കയിക്കാത്ത മുന്തിരിക്കായി.