നിലക്കാത്ത കാൽപ്പെരുമാറ്റം
ഏതോ യാമങ്ങളിൽ
ആത്മാവിൽ അലിഞ്ഞു.
വ്രണപ്പെട്ട മുറിപ്പാടുകൾ
തകർന്നുടഞ്ഞ ചിന്തകൾക്ക്
പെയ്തൊഴിയാൻ
പുതിയ ചാലായി
ചേതനയറ്റ നിണപ്പാടുകൾ
ഉയർത്തെഴുന്നേറ്റു .
ആ നിലാവ് വീണ്ടും
പട നിലമായി.
പൊരുതാൻ വെമ്പുന്ന
ഹൃദയങ്ങൾ
വേരറ്റു വീണു
അവയിൽ നിന്നൊലിചിറങ്ങിയ
ചോര തുളളികൾ
മൗനമായ് ആ മണ്ണിലലിഞ്ഞു.