കനൽ മൂടിയിട്ട നിന്നോർമ്മയിൽ
ഇന്നെന്നാത്മാവ് നീറുന്നു.
വഴി മാറി വന്നിടും വസന്തവും
ശിശിരവും
അണയാത്ത നിന്നോർമ്മകളെ
വിസ്മരിക്കാൻ.
അണയാൻ വെമ്പുന്ന
ദീപ നാളങ്ങളിലെ
കനിവറ്റ മെഴുകുതിരിയിന്നു ഞാൻ.
ഇരുണ്ട തമോഗർത്തങ്ങളെ
മനസാവരിക്കവേ
ഒരു ദീപനാളമായി
നീ അരികിലെത്തി.
ദിശയറിയാതലഞ്ഞു
നാം മുൾപ്പരപ്പിൽ.
കനലുകൾ വേവുന്ന
നെരിപ്പോടുകളിൽ.
ഇടയിലെവിടെയോ നാം
തിരിച്ചറിഞ്ഞു
പഥികരാം നമുക്കൊരേ പാത.
അകലെ വിരിഞ്ഞ നീലക്കുറിഞ്ഞിക്കായി
അതിരറ്റ നോമ്പുകൾ നോറ്റു നാം.
ഋതു ഭേദങ്ങൾ വഴി മാറി വന്നു
കാലം കൽപ്പടവിലെത്തി.
പക്ഷെ കാൽപ്പനികതയിൽ
നീയലിഞ്ഞു.
ഇന്നു നീ വെറുമൊരോർമ്മ മാത്രം
പുസ്തകത്താളിലെ
അക്ഷരക്കൂട്ടുകളിൽ,
അറിയുന്നു ഞാൻ നിൻ സ്പന്ദനം.
ഇടതോരാതെ പെയ്യുന്ന പേമാരിയിൽ
മാറ്റൊലി കൊള്ളുന്നു കാലൊച്ചകൾ.
ചിതലരിക്കാത്ത ഓർമ്മകളിൽ
വിടരുന്നു നിൻ പുഞ്ചിരിയെന്നും.
ഇന്നെന്നാത്മാവ് നീറുന്നു.
വഴി മാറി വന്നിടും വസന്തവും
ശിശിരവും
അണയാത്ത നിന്നോർമ്മകളെ
വിസ്മരിക്കാൻ.
അണയാൻ വെമ്പുന്ന
ദീപ നാളങ്ങളിലെ
കനിവറ്റ മെഴുകുതിരിയിന്നു ഞാൻ.
ഇരുണ്ട തമോഗർത്തങ്ങളെ
മനസാവരിക്കവേ
ഒരു ദീപനാളമായി
നീ അരികിലെത്തി.
ദിശയറിയാതലഞ്ഞു
നാം മുൾപ്പരപ്പിൽ.
കനലുകൾ വേവുന്ന
നെരിപ്പോടുകളിൽ.
ഇടയിലെവിടെയോ നാം
തിരിച്ചറിഞ്ഞു
പഥികരാം നമുക്കൊരേ പാത.
അകലെ വിരിഞ്ഞ നീലക്കുറിഞ്ഞിക്കായി
അതിരറ്റ നോമ്പുകൾ നോറ്റു നാം.
ഋതു ഭേദങ്ങൾ വഴി മാറി വന്നു
കാലം കൽപ്പടവിലെത്തി.
പക്ഷെ കാൽപ്പനികതയിൽ
നീയലിഞ്ഞു.
ഇന്നു നീ വെറുമൊരോർമ്മ മാത്രം
പുസ്തകത്താളിലെ
അക്ഷരക്കൂട്ടുകളിൽ,
അറിയുന്നു ഞാൻ നിൻ സ്പന്ദനം.
ഇടതോരാതെ പെയ്യുന്ന പേമാരിയിൽ
മാറ്റൊലി കൊള്ളുന്നു കാലൊച്ചകൾ.
ചിതലരിക്കാത്ത ഓർമ്മകളിൽ
വിടരുന്നു നിൻ പുഞ്ചിരിയെന്നും.