Sunday 30 June 2013

നിർഭയ

അന്ന് ഡൽഹി 
ഇന്നു മണിപ്പാൽ 
എവിടെയും 
ചീന്തിയെറിയപ്പെടുന്നത് 
പെണ്ണിന്റെ ഉടൽ 
നാളെ 
വീടിനുമ്മറത്തെത്തും 
ആർത്തി പൂണ്ട
ചെന്നായകൂട്ടം 
അപ്പോഴും കേൾക്കാം 
അശരീരി 
കാണരുത് കേൾക്കരുത്‌ 
മിണ്ടരുത് 
ചവിട്ടി മെതിക്കപ്പെട്ട 
ശരീരത്തിൽ 
നിന്നവസാന പ്രാണനും 
പടിയകലുംപ്പോൾ 
അകലയെവിടയോ 
പുനർജനിക്കും 
മറ്റൊരു നിർഭയ.

നന്ദിത


       ഇപ്പോൾ ഞാൻ മനസിലാക്കുകയാണ്  
            നിന്നെ മറക്കയെന്നാൽ മൃതിയാണ്‌ 
          
            ഞാൻ നീ മാത്രമാണെന്ന്  
   
         മലയാളി    മനസുകളിൽ ചിന്തകളുടെ, രഹസ്യങ്ങളുടെ കൂരംബുകൾ  
തൊടുത്തുവിട്ട ആ പെണ്‍കുട്ടി   പുരസ്കാരങ്ങൾ വരികൂട്ടിയ കവയത്രിയോ ഗ്രന്ഥസമാഹാരങ്ങളാൽ  അമ്മാനമാടുന്ന സാഹിത്യകാരിയോ അല്ല .ഒരു   വാർമഴവില്ലു പോലെ വന്ന അവൾ ആരോടും ഒന്നും എങ്ങോ പോയി മറഞ്ഞു.പക്ഷെ ചുരിങ്ങിയ കാലയളവിൽ അവളുടെ തൂലികയിൽ നിന്നടർന്നു വീണ അക്ഷരങ്ങളിലൂടെ അവളിന്നും അത്ഭുദമായി മാറുന്നു.അവൾ മരണത്തെ സ്നേഹിച്ചിരുന്നോ ?മരണത്തിലേക്ക് നടന്നു കയറുന്ന ഓരോ നിമിഷവും ഓരോ രാവും പകലും അവൾക്ക് കവിതകളായി.അറിയപെടാത്ത ഏതോ അകത്താളിൽ അവളനുഭവിച്ച ശുന്യത അവൾകൊപ്പം ആ മണ്ണിലലിഞ്ഞു ചേർന്നു.എന്നിട്ടും അണഞ്ഞു പോകാത്ത ശേഷിപ്പുകൾ അവള്ക്ക് പുതു ജീവൻ നല്കുന്നു.വർഷങ്ങൾക്കിപ്പുറം നന്ദിത ജീവിക്കുന്നു.
     ആ  ഡയറിത്താളുകളിൽ  അവളവശേഷിപ്പിച്ചത് വെറും നഷ്ടത്തിന്റെ,നിരാശയുടെ നീർ ചാലുകൾ മാത്രമാണ്. വിടരും മുൻപേ ആ പൂമൊട്ട് മണ്ണോടലിഞ്ഞത് എന്തിനായിരുന്നു.
നന്ദിത  ആ  പേരും ആ ഡയറിയിൽ അവൾ ജീവൻ നല്കിയ ഓരോ  കവിതകളും  
ഇന്നും മലയാളി മനസ്സിൽ ബാക്കിയാക്കുന്നത് അവളുടെ ജീവിതം പോലെ 
ഉത്തരം കണ്ടെത്താനാവാത്ത അനേകായിരം ചോദ്യങ്ങളാണ്.
എന്തായിരുന്നു നന്ദിത ?
ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്ന് ആത്മാവിനെ തൊട്ടുണർത്താൻ 
അവൾ ക്ഷണിച്ചത് മരണത്തെയോ ?വിരഹവും നിരാശയും നഷ്ടപ്രണയത്തിന്റെ അവശേഷിപ്പുകളും അലതല്ലുന്ന ആത്മാവിൽ
നിന്നുതിർന്ന അക്ഷരങ്ങളിലൂടെ നന്ദിത മരണത്തെയും തോല്പിക്കുന്നു.
       

Saturday 15 June 2013

അകലേക്ക്



പുതിയ BMW
ചുറ്റും പരിചാരകർ
മാറിമറയുന്ന ഗാട്ജറ്റുകൾ
അതിനപമാനമായി
പഴമയുടെ ഒരു ഭാണ്ടക്കെട്ട്
ആ ഭാരം പടിയിറക്കവേ
അന്നാദ്യമായി
അയാളറിഞ്ഞു
നരകത്തിലേക്കുളള
വാതിൽ
തന്നെ മാടിവിളിക്കുന്നെന്ന്
ഭയന്നോടാൻ പിൻ തിരിയവേ
മനസ്സിലുടക്കി
ആടംബരത്തിന്റെ   നാളെ
ഉൾവലിഞ്ഞ കാലുകൾ
മുന്നോട്ടാഞ്ഞു
ഇന്നിന്റെ  സ്വർഗത്തിലെ
കയിക്കാത്ത മുന്തിരിക്കായി. 

ആ മഴക്കാലം 
നിന്നിൽ    ചിറകുവിടർത്തിയ 
നിറമുള്ള സ്വപ്നങ്ങൾക്കായി 
ഏതൊ മഴപക്ഷിയായി 
കാലം കാത്തിരിക്കുന്നു 
ചമയങ്ങളില്ലാതെ.