Sunday 11 August 2013

ആ പുഞ്ചിരിയിൽ


          

                         


                മരുന്നിന്റെയും  മരണത്തിന്റെയും  മണമുള്ള ആശുപത്രിക്കിടക്കയിൽ  എത്ര  നാൾ?അവന് ഓർക്കാൻ  കഴിയുനില്ല .പതിയെ  കണ്ണ്  തുറക്കാൻ  ശ്രമിച്ചു .
വിഫലമായ  ഒരു  പരിശ്രമം .
               ചുറ്റും നിന്ന്  ആരൊക്കെയോ സംസാരിക്കുന്നു .ശബ്ദത്തിനു തീവ്രത കൂടി  വന്നു .രക്ഷപ്പെടാനെ ന്നോ ണം അവൻ കണ്ണുകൾ ഇറുക്കി അടച്ചു .അന്ധകാരം
അതവനെ പൂർണ്ണമായി  വിഴുങ്ങികകഴിഞ്ഞു.ഇരുട്ടിനെപ്പോലും ഭേദിച്ച്  ചില
ആൾ രൂപങ്ങൽ  മിന്നി  മറയുന്നു .ആയുധ ധാരികളായ  അവരുടെ  രൂപം ഭീകരമായിരുന്നു .അക്രമാസക്തരായി  അവർ പാഞ്ഞടുക്കുന്നു .ഇരുട്ടിന്റെ  മറവിൽ  അവർ സംഹാര  താണ്ട്ടവമാടുന്നു . വേദന  കൊണ്ട് അവൻ  പുളഞ്ഞു.ഒന്നുറക്കെ  കരയാൻ  പോലും കഴിയുനില്ല.ശബ്ദം  തൊണ്ടയിൽ  ഉടക്കിയ  പോലെ .ഓർമ്മകൾ
മരവിക്കുന്നു.കാഴ്ചകൾ  അവ്യക്തമാകുന്നു .
                     ഏതോ  മായിക ശകത്തിയിലെന്ന  പോലെ ഇറുക്കിയടച്ച  കണ്ണുകൾ  അവൻ  പതിയെ തുറന്നു .മരുന്നിന്റെ  മനം  മടുപ്പിക്കുന്ന  ഗന്ധം  സിരകളിൽ  ഊർന്നിരങ്ങിയ  പോലെ. തുറന്നിട  ജനൽപ്പാളിയിലൂടെ  ആരെയോ  തേടി  കണ്ണുകൾ  അലഞ്ഞു .അതുടക്കിയത്  ആശുപത്രി  പൂന്തോടത്തിലെ  വാടി  വീണ
റോസാപ്പൂവിലായിരുന്നു .ആ  പൂവ് തന്നെ  നോക്കി പുഞ്ചിരിക്കുന്നതായി  അവനു തോന്നി .ഏതോ  ഒരു  പുർവ്വജന്മ ബന്ധം ,അവൻ  പുഞ്ചിരി   തൂകി .അതിൽ  ഒരായുസ്സിന്റെ  മുഴുവൻ   കണ്ണുനീർ  അലിഞ്ഞില്ലാതായി .
                          



No comments:

Post a Comment