ഇപ്പോൾ ഞാൻ മനസിലാക്കുകയാണ്നിന്നെ മറക്കയെന്നാൽ മൃതിയാണ്
ഞാൻ നീ മാത്രമാണെന്ന്
മലയാളി മനസുകളിൽ ചിന്തകളുടെ, രഹസ്യങ്ങളുടെ കൂരംബുകൾ
തൊടുത്തുവിട്ട ആ പെണ്‍കുട്ടി പുരസ്കാരങ്ങൾ വരികൂട്ടിയ കവയത്രിയോ ഗ്രന്ഥസമാഹാരങ്ങളാൽ അമ്മാനമാടുന്ന സാഹിത്യകാരിയോ അല്ല .ഒരു വാർമഴവില്ലു പോലെ വന്ന അവൾ ആരോടും ഒന്നും എങ്ങോ പോയി മറഞ്ഞു.പക്ഷെ ചുരിങ്ങിയ കാലയളവിൽ അവളുടെ തൂലികയിൽ നിന്നടർന്നു വീണ അക്ഷരങ്ങളിലൂടെ അവളിന്നും അത്ഭുദമായി മാറുന്നു.അവൾ മരണത്തെ സ്നേഹിച്ചിരുന്നോ ?മരണത്തിലേക്ക് നടന്നു കയറുന്ന ഓരോ നിമിഷവും ഓരോ രാവും പകലും അവൾക്ക് കവിതകളായി.അറിയപെടാത്ത ഏതോ അകത്താളിൽ അവളനുഭവിച്ച ശുന്യത അവൾകൊപ്പം ആ മണ്ണിലലിഞ്ഞു ചേർന്നു.എന്നിട്ടും അണഞ്ഞു പോകാത്ത ശേഷിപ്പുകൾ അവള്ക്ക് പുതു ജീവൻ നല്കുന്നു.വർഷങ്ങൾക്കിപ്പുറം നന്ദിത ജീവിക്കുന്നു.
നന്ദിത ആ പേരും ആ ഡയറിയിൽ അവൾ ജീവൻ നല്കിയ ഓരോ കവിതകളും
ഇന്നും മലയാളി മനസ്സിൽ ബാക്കിയാക്കുന്നത് അവളുടെ ജീവിതം പോലെ
ഉത്തരം കണ്ടെത്താനാവാത്ത അനേകായിരം ചോദ്യങ്ങളാണ്.
എന്തായിരുന്നു നന്ദിത ?
ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്ന് ആത്മാവിനെ തൊട്ടുണർത്താൻ
അവൾ ക്ഷണിച്ചത് മരണത്തെയോ ?വിരഹവും നിരാശയും നഷ്ടപ്രണയത്തിന്റെ അവശേഷിപ്പുകളും അലതല്ലുന്ന ആത്മാവിൽ
നിന്നുതിർന്ന അക്ഷരങ്ങളിലൂടെ നന്ദിത മരണത്തെയും തോല്പിക്കുന്നു.
yes.she is the one who walk away from life.but we still loves her through her poems.
ReplyDelete