ജൂലൈ 12 നു ലോകം മുഴുവൻ കാതോർത്തത് ഒരു പതിനാറുകാരിയുടെ വാക്കുകൾക്കായാണ് മലാല യുസഫ്സായ് .അവളുടെ സ്വപ്നത്തിനും നിശ്ചയ ദാർട്യത്തിനും മുൻപിൽ മരണം പോലും വഴി മാറി.വെടിയുണ്ടകൾക്കു തന്നെ നിശബ്ദയാക്കാനാവിലെന്നു ഉറക്കെ വിളിച്ചോതുമ്പോൾ ആ പെണ്‍കുട്ടിയിൽ
കണ്ടത് പുതിയൊരു വെളിച്ചമാണ് .ഒരു കാലത്ത് ഗാന്ധിജിയും മതർതെരസയുമെല്ലം സഞ്ചരിച്ച അതേ പാതയിലൂടെ ഇന്നു മലാല സഞ്ചരിക്കുന്നു .നന്മയുടെ,സഹനത്തിന്റെ പാതയിലൂടെ. ഭീകരവാതം ഇന്നും ഭീഷണിയായി മാറുന്ന പാകിസ്ഥാനിൽ ,നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവർക്കിടയിൽ നിന്നു ശബ്ദമുയർത്താൻ ധൈര്യം കാണിച്ച മലാല വെളിച്ചം പകർന്നത് അന്ധമായ ഒരു ജനതയ്ക്ക് മുഴുവനാണ് .ജൂലൈ 12 നു ലോകം മുഴുവൻ മലാല ദിനമായി ആചരിക്കുമ്പോൾ തീർച്ചയായും നാം വിലയിരുത്തേണ്ട ഒന്നുണ്ട്.ഇന്നത്തെ കുട്ടികൾ മലാലയിൽ നിന്ന് എത്ര അകലെയാണ്.ഫേസ്ബുക്കിനും വീഡിയോഗേയ്മുകൾക്കുമുള്ളിൽ
ദിനചര്യകൾ ഒതുങ്ങുമ്പോൾ അവർ അകലുന്നത് സ്നേഹത്തിൽ നിന്നാണ് . മാനവിക മൂല്യങ്ങളിൽ നിന്നാണ്.ഓർക്കുക
സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകംസ്നേഹത്താൽ വൃഥി കൊള്ളുന്നു
നമുക്കു വേണ്ടത് മാനവിക മൂല്യങ്ങലിൽ അതിഷ്ഠിതമായ സ്നേഹവും സാഹോദര്യവും നിലനിൽക്കുന്ന ഒരു സമൂഹത്തെയാണ്.അതിനായി ഇനിയും മലാലമാർ ഉയർന്നു വരട്ടെ .
No comments:
Post a Comment